Thursday 15 October 2020

തനിയെ

ഏകാന്ത രാവിന്റെ ചന്ദ്രികയോ 
തീരാത്ത രാവിന്റെ മന്ത്രമിതോ 
തേടുന്നു കാടിന്റെ ചന്തങ്ങളും 
കുഴലൂതും പാട്ടിന്റെ ഈണങ്ങളും 

കറുകപ്പുൽ വയലിന്റെ തീരങ്ങളിൽ 
സാരഘം നുണഞ്ഞു നിന്നിടുമ്പോൾ 
വിളിക്കാതെ വന്നൊരു മാരുതൻ 
മെല്ലെ കാതിൽ വന്നു മൂളിടുന്നു 

അതിഥിയായി എത്തിയ മാരിയിൻ 
വാർത്ത കേട്ടു മെല്ലെ തിരിയവേ 
നെറുകയിൽ ചുംബനമെന്നോണം 
ആദ്യതുള്ളി പതിച്ചിരുന്നു.......

No comments:

Post a Comment