ഏകാന്ത രാവിന്റെ ചന്ദ്രികയോ
തീരാത്ത രാവിന്റെ മന്ത്രമിതോ
തേടുന്നു കാടിന്റെ ചന്തങ്ങളും
കുഴലൂതും പാട്ടിന്റെ ഈണങ്ങളും
കറുകപ്പുൽ വയലിന്റെ തീരങ്ങളിൽ
സാരഘം നുണഞ്ഞു നിന്നിടുമ്പോൾ
വിളിക്കാതെ വന്നൊരു മാരുതൻ
മെല്ലെ കാതിൽ വന്നു മൂളിടുന്നു
അതിഥിയായി എത്തിയ മാരിയിൻ
വാർത്ത കേട്ടു മെല്ലെ തിരിയവേ
നെറുകയിൽ ചുംബനമെന്നോണം
ആദ്യതുള്ളി പതിച്ചിരുന്നു.......